ചിന്താദ്രിപേട്ടയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദയകുമാർ എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. മസാജ് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹര്‍ജിക്കാരനേയും അഞ്ചാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റ് ജോലികളിലെന്നപോലെ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കും മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്നാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചത്